Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fahad Fazil

സ്നേഹം കൊണ്ട് പൊതിഞ്ഞ കുടുംബയൂണിറ്റ്

ഇണക്കവും പിണക്കവും അയൽക്കാരുമൊക്കെ ചേർന്ന് തികച്ചും സമാധാനത്തോടെ തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു സ്നേഹമുള്ള കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായെത്തിയ ബത്‌ലഹേം കുടുംബയൂണിറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം.

തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായൊരു ഫീൽ ഗുഡ് എന്‍റർടൈനറാണ്.

മുണ്ടക്കയത്തുനിന്നും കറുകുറ്റിയിലേക്ക് പുതിയതായി താമസിപ്പിക്കാനെത്തുന്ന കുടുംബവും, അവരും അയൽക്കാരുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. പ്രായവ്യത്യാസമുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, ആഷ്‌ലി എന്ന കഥാപാത്രമായി മമിത ബൈജു എത്തുന്നു.

വടിവേലുവും ഫഹദ് ഫാസിലും പ്രധാനവേഷത്തിലെത്തുന്ന ജൂലൈ 25-ന് ലോകമാകെയുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാരീസൻ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ 98-ാമത് ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിംഗ് ത്രില്ലർ ചിത്രമാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി എഴുതുന്നു. ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംഗീതം-യുവൻ ശങ്കർ രാജ, എഡിറ്റിംഗ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ. E4 എക്സ്പെരിമെന്‍റ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. ചിത്രത്തിന്‍റെ ആഗോള തിയേറ്റർ റിലീസ് റൈറ്റ്സ് A

Movies

ഫഹദും കല്യാണിയും പ്രധാനവേഷത്തിൽ; ഓടും കുതിര ഫസ്റ്റ്ലുക്ക്

ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് അൽത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ എത്തും. രേവതി പിള്ള, ലാൽ, വിനയ് ഫോർട്ട്‌, അനുരാജ് ഒ. ബി. എന്നിവരാണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹകൻ - ജിന്‍റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി.പി., ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്,

ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX - ഡിജിബ്രിക്‌സ്, പി ആർ ഒ - എ.എസ്. ദിനേശ്, സ്റ്റിൽസ് - രോഹിത് കെ. സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്‍റ് & മാർക്കറ്റിംഗ് - പപ്പെറ്റ് മീഡിയ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.

Movies

എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'

ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഘടാഘടിയന്മാരിൽ ഒരാളുടെ പൈതൃകം പേറി എത്തുന്ന അഖിൽ സത്യൻ, ഒരേസമയം വ്യത്യസ്തവും എന്നാൽ ചിരപരിചിതവുമായ ഒരു നീക്കമാണ് ഇവിടെ നടത്തുന്നത്.

ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്ഞെടുക്കുന്നു എന്നത് എക്കാലവും കൗതുകം ഉണർത്തുന്ന ഒരു ചിന്തയാണ്. മലയാള ചലച്ചിത്ര ലോകത്തെ ഘടാഘടിയന്മാരിൽ ഒരാളുടെ പൈതൃകം പേറി എത്തുന്ന അഖിൽ സത്യൻ, ഒരേസമയം വ്യത്യസ്തവും എന്നാൽ ചിരപരിചിതവുമായ ഒരു നീക്കമാണ് ഇവിടെ നടത്തുന്നത്.

പതിറ്റാണ്ടുകളായി നന്മനിറഞ്ഞ നായകന്മാരെ സൃഷ്ടിക്കുന്ന അന്തിക്കാട് ബ്രാൻഡിന്‍റെ ചൂടും ചൂരുമുള്ള ചിത്രമാണ് "പാച്ചുവും അത്ഭുതവിളക്കും'. എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ സ്ഥിരമായി മുഴങ്ങികേൾക്കുന്ന ഒരു പദ്ധതി മുദ്രാവാക്യത്തിന്, വിദ്വേഷത്തിന്‍റെ കലർപ്പുകളില്ലാതെ നവീനമായൊരു ചലച്ചിത്രഭാഷ ഒരുക്കുക എന്ന ദൗത്യം ഏറ്റെടുത്താണ് അഖിൽ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഏറ്റെടുത്ത ഉദ്യമത്തിലെ ഈ ആത്മാർഥത സ്ക്രീനിലെ കാഴ്ചകളിലൂടെ വ്യക്തവുമാണ്.

പരാജയങ്ങൾ നിറഞ്ഞ, ദൗർബല്യങ്ങൾ സുവ്യക്തമായി കാട്ടുന്ന ശരീരഭാഷയുള്ള ശരാശരി മലയാളി നായകനായി ആണ് ഫഹദ് ഫാസിൽ എത്തുന്നത്. മുംബൈയിലെ ഇയാളുടെ ജീവിതം കാട്ടി തുടങ്ങുന്ന ചിത്രത്തിലെ ആദ്യ സീക്വൻസുകളിൽ നിന്ന് തന്നെ ചിത്രത്തിന്‍റെ രചയിതാവ് കൂടിയായ അഖിലിന് സ്വാഭാവികമായി നർമം സൃഷ്ടിക്കാൻ കഴിയും എന്ന് വ്യക്തമാണ്.

ഒരിക്കൽ പോലും വമ്പൻ പൊട്ടിച്ചിരികൾ ഉണർത്താതെ, പ്രേക്ഷകന്‍റെ ചുണ്ടിൽ സ്ഥിരമായി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് മുന്നേറുന്ന ചിത്രം രണ്ടാം പകുതിയാകുമ്പോൾ ട്രാക്ക് മാറ്റുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടുശീലിച്ചിട്ടുള്ള പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് പോലെ നായകൻ നടത്തുന്ന തിരിച്ചറിവിന്‍റെ യാത്ര (വാച്യാർഥത്തിലും വ്യംഗാർഥത്തിലും) ആണ് പിന്നീട് സ്ക്രീനിൽ തെളിയുന്നത്.

എന്നാൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. കഴിവുകൾ ഏറെയുണ്ടായിട്ടും സാഹചര്യങ്ങൾ മൂലം അവസരങ്ങൾ നിഷേധിക്കപ്പെടുന്നവരുടെ കുതിപ്പ് സാധ്യമാക്കിയാണ് പാച്ചു മടങ്ങുന്നത്.

"ഞാൻ പ്രകാശൻ' എന്ന തന്‍റെ അവസാന എന്‍റർടെയ്നർ ചിത്രത്തിൽ പ്രേക്ഷകരുടെ കൈയടിക്ക് പാത്രമായ തരത്തിലുള്ള എക്സ്പ്രസീവ് കോമഡി ഫഹദ് ഇവിടെ ഉപയോഗിച്ചിട്ടില്ല. എങ്കിലും നിസാരമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുന്നു.

തന്‍റെ ശബ്ദത്തിന്‍റെ സേവനം മാത്രം മതിയെന്ന് പറഞ്ഞ് സ്ക്രീനിൽ നിന്ന് കുറച്ചുനാളായി അകറ്റിനിർത്തിയവർക്ക് മുമ്പിൽ മികച്ച പ്രകടനത്തിലൂടെ വിനീത് മനോഹരമായ മറുപടി നൽകുന്നതിനും ഈ ചിത്രം സാക്ഷിയാകുന്നു.
അതിഭാവുകത്വത്തിനും അമിത റിയലിസത്തിനും ഇടനൽകാത്ത തരത്തിൽ മലയാള സിനിമ നിർമിച്ചുപോന്നിരുന്ന മധ്യധാര സന്തോഷ ചിത്രങ്ങളുടെ പട്ടികയിൽ മോശമല്ലാത്ത സ്ഥാനം പാച്ചുവും അത്ഭുതവിളക്കും നേടുമെന്ന് ഉറപ്പാണ്.
ഏതാനും നാളുകളായി ആഴ്ചാവസാനം തീയേറ്ററുകളിൽ എത്തി പ്രേക്ഷകരെ പരീക്ഷിക്കുന്ന ചിത്രങ്ങളുമായി തുലനം ചെയ്യുമ്പോൾ, കഥാപാത്രങ്ങളുടെ എഴുത്താഴം കൊണ്ട് മിഴിവേറിയ ഈ ചിത്രം ഒരു ചെറിയ അത്ഭുതം തന്നെയാണ്.
<b>ജോർജ് സഖറിയ</b>

Movies

ഇത്ര സിമ്പിളായ ഒരു മനുഷ്യനോയെന്ന് ചോദ്യം; കൈയിൽ കീപാഡ് ഫോൺ, പക്ഷേ വിലയോ?

നടൻ ഫഹദ് ഫാസിലിന്‍റെ കൈയിലെ ഫോണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കീപാഡ് ഡയലുള്ള ചെറിയ ഒരു ഫോണും കൈയിൽ പിടിച്ച് നസ്‌ലിന്‍റെ പുതിയ ചിത്രത്തിന്‍റെ പൂജയ്ക്കെത്തിയപ്പോഴാണ് ഈ ഫോൺ എല്ലാവരും ശ്രദ്ധിച്ചത്.

കോടികള്‍ പ്രതിഫലം വാങ്ങുന്ന നടൻ ആയിട്ടും എന്തൊരു സിമ്പിൾ ആണെന്നും വെറുമൊരു കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നതെന്നുമാണ് ചില കമന്‍റുകൾ വന്നത്. എന്നാൽ ആ ഫോൺ ഏതാണെന്ന് കണ്ടുപിടിച്ചതോടെ സകലരും ഞെട്ടി.

Latest News

Corehub Up